മണ്ണാര്‍ക്കാട് വനമേഖലയില്‍ മാവോവാദികളും പോലീസും തമ്മില്‍ വെടിവെപ്പ്

Mannarkkad
മണ്ണാര്‍ക്കാട് വനമേഖലയില്‍ മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. തിരുവിഴാങ്കുന്ന്-അമ്പലപ്പാറ മേഖലയിലാണ് വൈകീട്ട് ആറുമണിയോടെ ഏറ്റുമുട്ടലുണ്ടായത്. നിരവധി തവണ പോലീസും മാവോവാദികളും പരസ്പരം വെടിയുതിര്‍ത്തതായി പോലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.

അമ്പലപ്പാറ, കൈതച്ചിറ, കരിമ്പന തുടങ്ങിയ ആദിവാസി ഊരുകള്‍ക്ക് സമീപം മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ടും പോലീസും നടത്തിയ തിരച്ചിലിലാണ് മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചതായി ജില്ലാ പോലീസ് മേധാവി വിജയകുമാര്‍ അറിയിച്ചു.

Facebook Comments