കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് 7 രൂപയാക്കി

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി. കെ.എസ്.ആര്‍.ടി.സി മുന്നോട്ടുവച്ച ആവശ്യം പരിഗണിച്ച മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുന്നത് പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുമെന്നാണ് കരുതുന്നത്. പ്രതിദിനം 27 ലക്ഷംരൂപയും പ്രതിമാസം 6 കോടിരൂപയും ഇതുമൂലം അധിക വരുമാനം ലഭിക്കുമെന്ന് വിലയിരുത്തപ്പെടുത്തു.

ഇന്ധനവില കുറഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് ഏഴില്‍നിന്ന് ആറുരൂപയായി കുറച്ചത്. സ്വകാര്യ ബസുടമകളോടും നിരക്ക് കുറയ്ക്കാന്‍ അന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ചാര്‍ജ് കുറയ്ക്കാന്‍ അവര്‍ തയ്യാറായില്ല.

അതിനിടെ ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുടമകള്‍ തിങ്കളാഴ്ച ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് ഒമ്പത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല.

Facebook Comments